ഉത്തര ധ്രുവത്തിനടുത്ത് റഷ്യന്‍ വന്‍കരയില്‍ നിന്നും നൂറ്റിനാല്‍പ്പത് കിലോമീറ്ററോളം വടക്കുമാറി ആർട്ടിക് സമുദ്രത്തിൽ തണുത്തുറഞ്ഞ ഒരു മായാ ലോകം ! അതാണ് Wrangel ദ്വീപ് . 7,600 km2 വിസ്തീർണ്ണം ഉള്ള ഈ ഹിമതുരുത്ത് നൂറ്റാണ്ടുകളോളം ആധുനിക മനുഷ്യന് പിടികൊടുക്കാതെ മറഞ്ഞിരിക്കുകയായിരുന്നു ! ഏകദേശം മൂവായിരം കൊല്ലങ്ങൾക്ക് മുൻപ് ഭക്ഷണ കുറവ് കാരണവും കാലാവസ്ഥ വ്യതിയാനം മൂലവും അവസാന വൂളി മാമോത്ത് ഭൂമിയോട് വിട പറഞ്ഞത് റാൻഗൽ ദ്വീപിലെവിടെയോ ആയിരുന്നു! ഈജിപ്തിൽ പിരമിഡുകൾ നിർമ്മിക്കുന്ന സമയത്ത് ഈ ദ്വീപിൽ മാമത്തുകൾ അലഞ്ഞു തിരിയുന്നുണ്ടായിരുന്നു . 1764 ല്‍ Sergeant Stepan Andreyev ആണ് ഈ ദ്വീപിനെ കുറിച്ച് ആദ്യമായി പുറംലോകത്തിന് റിപ്പോർട്ട് കൊടുത്തത് . ഈ റിപ്പോര്‍ട്ട് കാണാന്‍ ഇടയായ Ferdinand von Wrangel , ഇവിടേക്ക് പുറപ്പെട്ടെങ്കിലും കനത്ത മഞ്ഞും മോശമായ കാലാവസ്ഥയും കാരണം ഇവിടെ ഇറങ്ങാന്‍ കഴിഞ്ഞില്ല. Chukchi എസ്ക്കിമോകളുടെ ഇടയില്‍ പറഞ്ഞു കേട്ട ഒരു കഥയാണ് ഈ പര്യവേഷകരെയെല്ലാം സൈബീരിയക്ക് വടക്ക് സാമാന്യം വലിപ്പം ഉള്ള ഒരു ദ്വീപ് ഉണ്ടാകാന്‍ സാധ്യത ഉണ്ട് എന്ന നിഗമനത്തില്‍ എത്തിച്ചത് . അവരുടെ കഥ അനുസരിച്ച് Krachai എന്നൊരു നേതാവും അയാളുടെ അനുയായികളും പണ്ടെങ്ങോ ഉത്തരധ്രുവത്തില്‍ താമസമുറപ്പിക്കുവാന്‍ യാത്ര തിരിച്ചിരുന്നു . അവരുടെ പിൻഗാമികൾ ഇപ്പോഴും അവിടെ എവിടെയോ ഉണ്ട് എന്ന വിശ്വാസം ഇവര്‍ ഇപ്പോഴും വെച്ച് പുലര്‍ത്തുന്നുണ്ട് . Stepan Andreyev കണ്ട മനുഷ്യ സാന്നിധ്യത്തിന്റെ തെളിവുകള്‍ ഇവര്‍ ശേഷിപ്പിച്ചതാവാം എന്നാണ് ഇപ്പോള്‍ വിചാരിക്കുന്നത് . 1849 ല്‍ Henry Kellett എന്ന ബ്രിട്ടീഷുകാരന് ഇതിനു അറുപത് കിലോമീറ്റര്‍ കിഴക്ക് മാറിയുള്ള ഹെറാൾഡ് ദ്വീപില്‍ ചെന്നിറങ്ങി . അവിടെ നിന്നും നോക്കിയ കെല്ലറ്റ് , മഞ്ഞു മൂടി കിടക്കുന്ന മറ്റൊരു വലിയ ദ്വീപ് താന്‍ കണ്ടെതായി റിപ്പോര്‍ട്ട് ചെയ്തു . 1881 ല്‍ ജര്‍മ്മന്‍ തിമിംഗില വേട്ടക്കാരന് ആയ Eduard Dallmann ഈ ദ്വീപില്‍ ചെന്നിറങ്ങിയതായി അവകാശപ്പെട്ടു . 1867 ല്‍ അമേരിക്കന്‍ തിമിംഗല വേട്ടക്കാരന് ആയ Thomas Long, Wrangel ദ്വീപില്‍ ചെന്നിറങ്ങുകയും ഈ സ്ഥലം അമേരിക്കയുടെതാണെന്ന് അവകാശം ഉന്നയിക്കുകയും ചെയ്തു . പിന്നീട് പല അമേരിക്കന്‍ നാവികരും ഇതേ പാത പിന്തുടര്ന്നു .പക്ഷെ 1911 ല്‍ റഷ്യന്‍ പര്യവേഷക നേതാവായ Boris Vilkitsky തന്റെ കൂട്ടരുമൊത്തു ഇവിടെ ചെല്ലുകയും , ദ്വീപ് റഷ്യന്‍ സാമ്രാജ്യത്തിലേക്ക് ചേര്‍ക്കുകയും ചെയ്തു . പക്ഷെ ഈ ദ്വീപിനോടുള്ള ലോക രാജ്യങ്ങളുടെ ഭ്രമം അവിടം കൊണ്ട് തീര്‍ന്നില്ല ! കാനഡയും , അമേരിക്കയും ജപ്പാനും ഇവിടെ തങ്ങളുടെ ആളുകളെ കൊണ്ട് താമസിപ്പിച്ച് ദ്വീപ് സ്വന്തമാക്കാന്‍ വീണ്ടും വീണ്ടും ശ്രമിച്ചുകൊണ്ടേയിരുന്നു .ɯoɔ˙ʎllnɥʇɐlɐd˙ʍʍʍ
റാങ്കൽ ദ്വീപിന് വേണ്ടിയുള്ള കടിപിടി നടക്കുന്നതൊന്നും അറിയാതെ അങ്ങ് ദൂരെ അലാസ്കൻ മണ്ണിൽ ഒരു സാധാരണ Iñupiat പെണ്ണ് ജീവിച്ചിരുന്നു . അവളുടെ മുഴുവൻ പേര് Ada Blackjack Johnson എന്നായിരുന്നു . ചെറുപ്പത്തിലേ വിവാഹിതയായ അവൾക്ക് കുട്ടികൾ മൂന്നുണ്ടായെങ്കിലും അലാസ്ക്കൻ കാലാവസ്ഥയെ അതിജീവിച്ചത് ഒരാൾ മാത്രമായിരുന്നു . പിന്നീട് ഭർത്താവും വിടപറഞ്ഞതോടു കൂടി ആകെയുള്ള രോഗബാധിതനായ കുട്ടിയെ പരിചരിക്കാനുള്ള പണം കണ്ടെത്താനാകാതെ അവൾ നന്നേ വിഷമിച്ചു . തുന്നൽ പണിചെയ്തും , വീട്ടുവേലയെടുത്തും അവൾ ദിവസങ്ങൾ തള്ളിനീക്കി . അങ്ങനെയിരിക്കെ ഒരാൾ ഒരു വാർത്ത പറഞ്ഞു . അങ്ങ് വടക്കൊരു ദ്വീപിലേക്ക് കുറച്ചു പേർ കപ്പലിൽ പോകുന്നുണ്ടത്രേ . അവർക്ക് ഭക്ഷണം പാകം ചെയ്യാനും മറ്റു ചില്ലറപ്പണികൾക്കുമായി ഒരു പെണ്ണിനെ വേണം . ആർട്ടിക് മഞ്ഞു സാമ്രാജ്യത്തിൽ ജീവിച്ചു പരിചയമുള്ള അലാസ്കൻ Iñupiat വർഗ്ഗക്കാരിയായാൽ നല്ലത് . നല്ല പണവും കിട്ടും . സാമ്പത്തിക ബുദ്ധിമുട്ട് നന്നേ അനുഭവിച്ചിരുന്ന അഡ ബ്ളാക്ക് ജാക്ക് പിന്നെ വേറൊന്നും ആലോചിച്ചില്ല . കുട്ടിയെ ഒരു അനാഥാലയത്തിൽ ആക്കി , കടം മേടിച്ച കുറച്ചു പണവും അവിടെ ഏൽപ്പിച്ച് അവൾ നേരെ തുറമുഖത്തേക്ക് നടന്നു .ɯoɔ˙ʎllnɥʇɐlɐd˙ʍʍʍ
1914 ൽ കനേഡിയൻ ആർട്ടിക് എക്സ്പഡിഷന്റെ ഭാഗമായി റാങ്കൽ ദ്വീപിലേക്ക് യാത്ര തിരിച്ച സംഘത്തിലെ അംഗമായിരുന്നു Vilhjalmur Stefansson. അന്ന് കപ്പൽ തകർന്ന് ഒൻപതു മാസം ദ്വീപിൽ കുടുങ്ങിപ്പോയ സ്റ്റീഫൻസൺ മറ്റൊരു കപ്പലിൽ ഒരു വിധം രക്ഷപെടുകയായിരുന്നു . രണ്ടുകൊല്ലത്തോളം ആ ദ്വീപിൽ താമസിച്ചാൽ നിയമപരമായി ആ ദ്വീപ് കാനഡക്ക് അവകാശപ്പെടാം എന്ന് സ്റ്റീഫൻസൺ കണക്കു കൂട്ടി . അതിനായി രണ്ടാമത് വീണ്ടുമൊരു സംഘത്തെ അയയ്ക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും അത് നിരസിക്കപ്പെട്ടു . എന്നാൽ അവിടെ ബ്രിട്ടീഷ് ഏജൻറ്റുകൾ യഥാസമയം ഇടപെട്ടു . സ്റ്റീഫൻസണിനു എല്ലാവിധ സഹായവും വാഗ്ദാനം ചെയ്ത ബ്രിട്ടൻ, ദ്വീപിൽ താമസിക്കാൻ മുൻകാല പരിചയമുള്ള കുറച്ചു പേരെ റിക്രൂട്ട് ചെയ്യാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു . അങ്ങിനെ സ്റ്റീഫൻസൺ തിരഞ്ഞെടുത്ത അഞ്ചoഗ സംഘത്തിലെ ഏക വനിതയായിരുന്നു നമ്മുടെ അഡ ബ്ളാക്ക് ജാക്ക് . കൂട്ടത്തിൽ ഉണ്ടായിരുന്നത് Fred Maurer, Lorne Knight , Milton Galle എന്നീ മൂന്ന് അമേരിക്കക്കാരും പിന്നെ Allan Crawford എന്ന കനേഡിയൻ പൗരനും ആയിരുന്നു . അങ്ങിനെ Silver Wave എന്ന കപ്പലിൽ ഈ സംഘം 1921 സെപ്റ്റംബർ പതിനഞ്ചിന് (?) മഞ്ഞുപുതച്ചു കിടക്കുന്ന റാങ്കൽ ദ്വീപിൽ എത്തിച്ചേർന്നു . ഇരുപത്തിനാല് മാസങ്ങൾക്കകം ഇവരെ തിരികെ എത്തിക്കാൻ മറ്റൊര് കപ്പൽ എത്തും എന്നതായിരുന്നു പ്ലാൻ . ഇതിനകം ബ്രിട്ടണോ , ക്യാനഡയോ ആരാണ് സ്റ്റീഫൻസണിന് കൂടുതൽ കാശ് ഓഫ്ഫർ ചെയ്യുന്നത് അവർക്കു വേണ്ടി ദ്വീപ് ക്ലെയിം ചെയ്യും എന്ന് സ്റ്റീഫൻസൺ തീരുമാനിച്ചിരുന്നു .ɯoɔ˙ʎllnɥʇɐlɐd˙ʍʍʍ
കാര്യങ്ങൾ ആദ്യമൊക്കെ ഭംഗിയായി തന്നെ മുന്നോട്ട് നീങ്ങി . എന്നാൽ കരുതിയിരുന്ന ഭക്ഷണം കൂടുതൽ വേഗത്തിൽ തീരുന്നതു ശ്രദ്ധയിപ്പെട്ട ബ്ളാക്ക് ജാക്ക് , ഭക്ഷണം ലിമിറ്റ് ചെയ്യാൻ കൂട്ടുകാരോട് ആവശ്യപ്പെട്ടു . അങ്ങിനെ ദിവസവും വേട്ടയാടലിന് കുറച്ചു നേരം അവർ നീക്കി വെച്ചു . വേണ്ടത്ര പരിചയമില്ലാതിരുന്ന അവർ വളരെ പ്രയാസപ്പെട്ടാണ് കുറുക്കനെയും കരടിയെയും , പക്ഷികളെയും മറ്റും പിടികൂടിയത് . അതെല്ലാം ബ്ളാക്ക്ജാക്ക് സുന്ദരമായി ചുട്ടെടുത്ത് അവർക്കു കൊടുത്തു . എന്നാൽ കാര്യങ്ങൾ വീണ്ടും വഷളായി തുടങ്ങി . മാസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ കൂടാരത്തിന് മൂന്നു മൈൽ ചുറ്റളവിലുള്ള സകലമരങ്ങളും തീകൂട്ടാനായി അവർ വെട്ടിയെടുത്ത് കഴിഞ്ഞിരുന്നു . വിറകിനും , വേട്ടയ്ക്കും കൂടുതൽ ദൂരം തണുപ്പിലൂടെ സഞ്ചരിക്കേണ്ടി വന്നത് ആണുങ്ങളുടെ ആരോഗ്യസ്ഥിതി വഷളാക്കി . എങ്കിലും അടുത്ത കപ്പൽ വരാനുള്ള സമയം അടുക്കാറായി എന്നത് അവരിൽ പ്രത്യാശ വളർത്തി . പക്ഷെ ആർട്ടിക്കിൽ തണുപ്പ് കൂടി വന്നു . ദ്വീപിനു ചുറ്റുമുള്ള ജലമെല്ലാം ഐസ് ആയി മാറി . ഇനി കപ്പൽ വന്നാലും ദ്വീപിനോട് അടുക്കാൻ യാതൊരു വഴിയുമില്ല എന്ന് അവർക്ക് പിടികിട്ടി . ആരെങ്കിലും രണ്ടു പേർ മഞ്ഞിലൂടെ യാത്ര ചെയ്ത് ഹെറാൾഡ് ദ്വീപിലോ മറ്റോ ചെന്നെത്തി അവിടെനിന്നും ഏതെങ്കിലും തിമിംഗിലവേട്ടക്കപ്പൽ കണ്ടെത്തി എല്ലാവേരയും രക്ഷിക്കാം എന്നൊരു പ്ലാൻ ആരോ പറഞ്ഞു . അങ്ങിനെ ബ്ളാക് ജാക്കിന് കൂട്ട് നൈറ്റിനെ നിർത്തിയ ശേഷം ബാക്കി രണ്ടുപേർ അവിടെ നിന്നും യാത്ര തിരിച്ചു . ബ്ളാക് ജാക്ക് നിരുത്സാഹപ്പെടുത്തിയെങ്കിലും അവർ പോകുക തന്നെ ചെയ്തു . നിന്നെ തിരികെ മകന്റെ അടുക്കൽ ഞാൻ എത്തിക്കും എന്നൊരു വാക്കും കൊടുത്തിട്ടാണ് ഫ്രെഡ് യാത്ര തിരിച്ചത് (28 January 1923 )ɯoɔ˙ʎllnɥʇɐlɐd˙ʍʍʍ
അവർ പോയിക്കഴിഞ്ഞൊരുനാൾ വേട്ടക്കിറങ്ങിയ നൈറ്റ് , ബോധരഹിതനായി വഴിയിൽ വീണുപോയി . നൈറ്റിനെ തിരക്കിയിറങ്ങിയ ബ്ളാക്ക് ജാക്ക് ഒരു വിധം അവനെ തിരികെ കൂടാരത്തിൽ എത്തിച്ചു . നൈറ്റിന് ശീതപിത്തം (Scurvy ) ബാധിച്ചു കഴിഞ്ഞു എന്ന് അവൾക്കു പിടികിട്ടി . അടുത്ത ദിവസം മുതൽ വിറകിനും വേട്ടയാടലിനും അഡ ഒറ്റയ്ക്കാണ് പോയത് . ചെറുപ്പം മുതൽ ചെയ്തിട്ടുള്ള പണികൾ ആയിരുന്നതിനാൽ അവൾക്കതൊരു ബുദ്ധിമുട്ടായി തോന്നിയില്ല . തന്നെക്കൊണ്ടാവും വിധം അവൾ നൈറ്റിനെ പരിചരിച്ചെങ്കിലും 1923 ജൂൺ ഇരുപത്തി മൂന്നിന് അവളെ ദ്വീപിൽ ഏകയാക്കി നൈറ്റ് മരണമടഞ്ഞു . പ്രത്യാശ കൈവിടാതെ , തന്നെ വിട്ടുപോയ മറ്റു രണ്ടുപേരെയും കാത്ത് അഡ ബ്ളാക്ക് ജാക്സൺ ആ മഞ്ഞു ദ്വീപിൽ വീണ്ടും മാസങ്ങളോളം തള്ളിനീക്കി . അങ്ങിനെ ഒരു ദിവസം കപ്പിൽ നിന്നുള്ള ഉച്ചത്തിലുള്ള സൈറൺ വിളി കേട്ടാണ് അവൾ ഉറക്കമുണർന്നത് . പറഞ്ഞത് പോലെ തന്നെ കൂട്ടുകാർ കപ്പലുമായി എത്തിയിരിക്കുന്നു . അങ്ങ് ദൂരെ നിന്നും ഒരു സംഘം ആളുകൾ അവളുടെ കൂടാരം ലക്ഷ്യമാക്കി വരുന്നുണ്ട് . അടുത്തെത്തിയ ഓരോരുത്തരുടെയും മുഖത്ത് അവൾ ഫ്രഡിനെയും , മിൽട്ടനെയും തിരഞ്ഞു . പക്ഷെ വന്നത് അവരായിരുന്നില്ല , മറിച്ച് സ്റ്റീഫൻസണിന്റെ കൂട്ടുകാരൻ Harold Noice ആയിരുന്നു അത് (August 19, 1923). ɯoɔ˙ʎllnɥʇɐlɐd˙ʍʍʍ
രക്ഷപെട്ട് നാട്ടിലെത്തിയ ബ്ളാക്ക് ജാക്സൺ ഞെട്ടലോടെ ആ വാർത്ത കേട്ടു . തിരിയെത്താമെന്നു പറഞ്ഞു പോയ തന്റെ സഹയാത്രികർ ആർട്ടിക് മഞ്ഞുഭൂമിയിൽ എവിടെയോ എന്നന്നേയ്ക്കുമായി അപ്രത്യക്ഷമായിക്കഴിഞ്ഞു . ആ ഞെട്ടലിൽ നിന്നും മാറി വന്നപ്പോൾ മറ്റൊരു വിവാദം തലപൊക്കി . അവൾ നേരെചൊവ്വേ നോക്കാഞ്ഞത് കൊണ്ടാണത്രേ നൈറ്റ് മരണമടഞ്ഞത് ! മാധ്യമങ്ങൾ ഉണ്ടാക്കിയെടുത്ത ഇത്തരം കപടവാർത്തകൾക്കൊന്നും അവൾ മറുപടി പറഞ്ഞില്ല . അവസാനം നൈറ്റിന്റെ മാതാപിതാക്കൾ അവളുടെ അടുക്കൽ എത്തി നൈറ്റിനെ അവസാന നാളുകളിൽ നോക്കിയതിനു നന്ദി പറഞ്ഞതോടു കൂടി ആ വിവാദം അവസാനിച്ചു . പിന്നീടൊരിക്കലും ബ്ളാക്ക് ജാക്സൺ മീഡിയയ്ക്കു മുന്നിൽ വന്നില്ല . കിട്ടിയ പണം കൊണ്ട് തൻ്റെ കുട്ടിയെ അനാഥാലയത്തിൽ നിന്നും വീണ്ടെടുത്തു പഠിപ്പിച്ച അവൾ വീണ്ടും ഒരു വിവാഹം ചെയ്തു . അതിൽ മറ്റൊരു കുട്ടിയും ഉണ്ടായി . സകല പ്രശസ്തിയിൽ നിന്നും തിരക്കിൽ നിന്നും ഒഴിഞ്ഞു ജീവിച്ച അവർ “വനിതാ റോബിൻസൺ ക്രൂസോ ” എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത് . അവളുടെ പേരിൽ പുസ്തകം എഴുതിയുണ്ടാക്കി പഴയ സ്റ്റീഫൻസൺ കാശുണ്ടാക്കിയെങ്കിലും അവൾ ഒന്നും തന്നെ സ്വീകരിച്ചില്ല . വർഷങ്ങൾക്ക് ശേഷം അലാസ്ക്കയിലെ പാൽമെറിൽ 1983 മെയ് 29 ന് എൺപത്തിഅഞ്ചാം വയസിൽ, അഡ ബ്ളാക്ക് ജാക്ക് ജോൺസൺ തൻ്റെ സംഭവബഹുലമായ യാത്ര എന്നന്നേയ്ക്കുമായി അവസാനിപ്പിച്ചു .ɯoɔ˙ʎllnɥʇɐlɐd˙ʍʍʍ
പക്ഷെ റാങ്കൽ ദ്വീപിന് വേണ്ടിയുള്ള യുദ്ധം അവസാനിച്ചിരുന്നില്ല . അഡ പോയ സ്ഥലത്ത് മറ്റൊരു കൂട്ടർ എത്തി താമസമുറപ്പിച്ചു . പക്ഷെ 1924 ല്‍ സോവിയറ്റ് യൂണിയന് ഇവരെയെല്ലാം അവിടെ നിന്നും ഒഴിപ്പിച്ചു ( ആ ദ്വീപില്‍ ജനിച്ച ഒരു കുട്ടിയും അപ്പോള്‍ അവരുടെ കൂടെ ഉണ്ടായിരുന്നു !! ) പിന്നീട് ചിലര്‍ കുറച്ചു റെയിന്‍ ഡീയറുകളെ ഇവിടെ കുടിപാര്‍പ്പിക്കുവാന്‍ ശ്രമിച്ചു . ഇറച്ചി കയറ്റുമതി ആയിരുന്നു ലക്ഷ്യം . അവസാനം 1976 ല്‍ ഇതൊരു പരിസ്ഥിതി സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിക്കുകയും ഒന്നൊഴികെ ബാക്കിയുള്ള സെറ്റില്‍ മെന്റുകള്‍ ഒക്കെ കുടിയോഴുപ്പിക്കുകയും മാനുകളെ നിശേഷം നശിപ്പിക്കുകയും ചെയ്തു . 2004 ല്‍ UNESCO ഈ പ്രദേശം World Heritage List ല്‍ ഉള്‍പ്പെടുത്തി .
ɯoɔ˙ʎllnɥʇɐlɐd˙ʍʍʍ
ഇന്ന് ഭൂമിയിൽ ഈ ദ്വീപിലാണ് ഏറ്റവും കൂടുതൽ ധ്രുവ കരടികൾ പ്രസവ കാലം കഴിച്ചു കൂട്ടുവാൻ തിരഞ്ഞെടുക്കുന്നത് . “Polar bear maternity ward” എന്നാണ് ഈ ദ്വീപിനെ വിശേഷിപ്പിക്കുന്നത് ! (world’s largest denning ground for polar bears). ഏകദേശം നാനൂറോളം അമ്മക്കരടികളെ ആണ് ഓരോ വര്‍ഷവും ഈ ദ്വീപില്‍ ‘അഡ്മിറ്റ് ” ചെയ്യുന്നത് ! ഇവ കൂടാതെ Pacific walruses (കടല്‍ പശു ) ഇവിടെ ധാരാളം ഉണ്ട് . ഏഷ്യയില്‍ snow goose (Chen caerulescens) കൂട് കൂട്ടുന്നത് ഈ ദ്വീപില്‍ മാത്രമാണ് ! arctic foxes നെ ഇവിടെ കണ്ടതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട് . ഇത്രയേറെ പ്രത്യേകതകള്‍ ഉള്ളത് കൊണ്ടാവാം ( കൂട്ടത്തില്‍ പ്രകൃതി വാതകവും ) ചില അമേരിക്കന്‍ ദേശീയ വാദികള്‍ ഈ ദ്വീപിനു അവകാശവാദം ചിലപ്പോഴൊക്കെ ഉന്നയിക്കുന്നത് . ജൂൾ വേണിന്റെ (Jules Verne) César Cascabel എന്ന നോവലിന്റെ പശ്ചാത്തലം ഈ ദ്വീപാണ് .
ɯoɔ˙ʎllnɥʇɐlɐd˙ʍʍʍ
അവലംബം :
# Ada Blackjack: A True Story of Survival in the Arctic by Jennifer Niven >>> https://samarsha.files.wordpress.com/2013/02/ada-blackjack.pdf
# The Adventure of Wrangel Island by Vilhjalmur Stefansson, from https://archive.org/details/adventureofwrang00stef