ജീവിതത്തിന്റെയും തൊഴിലിന്റെയും ഏതു മേഖലയിലും ഇന്ന് വനിതകള്‍ പുരുഷന്മാലരോടൊപ്പം പ്രവര്‍ത്തി ക്കുന്നുണ്ട് ലിംഗ വിവേചനവും, തൊഴില്‍ അസമത്വവും, അവസര നിഷേധവുമൊന്നും ഒരു ആധുനിക ലോകക്രമത്തില്‍ വിലപ്പോകില്ല. ഒരു കാലത്ത് പുരുഷാധിപത്യം നിറഞ്ഞുനിന്ന ബഹിരാകാശപര്യവേഷണ രംഗത്തും വനിതകളേക്കുറിച്ചും, സ്പേസില്‍ അവര്‍ നേരിടുന്ന ബുദ്ധിമുട്ടുകളേക്കുറിച്ചും കുറെയേറെ പറയാനുണ്ട്.
നിരവധി രാജ്യങ്ങളിലെ സ്ത്രീകള്‍ ബഹിരാശാകത്ത് എത്തുകയും വിവിധ ഗവേഷണങ്ങളില്‍ ഏര്പ്പെളടുകയും ചെയ്യതിട്ടുണ്ട്. വനിതകളുടെ ബഹിരാകാശയാത്രയ്ക്ക് തുടക്കം കുറിച്ചത് പഴയ സോവിയറ്റ് യൂണിയനാണ്. സോവിയറ്റ് ബഹിരാകാശ സഞ്ചാരിണിയായ വാലന്റീന തെരഷ്ക്കോവ 1963 ജൂണ്‍ 16 നാണ് ഭൂമിയുടെ പലായന പ്രവേഗം മിറകടന്ന് സ്വര്ഗവലോകത്തെത്തിയത്. സോവിയറ്റ് യൂണിയന് സൃഷ്ടിച്ച മാതൃക പിന്തുവടരുന്നതിന് അതിനുശേഷവും ലോകരാഷ്ട്രങ്ങള്‍ മിക്കതും താത്പര്യം കാണിച്ചില്ല. ഇതൊരു പക്ഷേ സ്ത്രീകളുടെ സ്ത്രീകളുടെ ശാരീരിക – മാനസിക ക്ഷമതയിലുള്ള അജ്ഞത കൊണ്ടോ, മുന്വികധികൊണ്ടോ ആണ്.
എന്തുകൊണ്ടാണ് ഇത്രയും കാലം ബഹിരാകാശം സ്ത്രീകള്ക്ക്ത അന്യമായിരുന്നത്? എന്തുകൊണ്ടാണ്. ഇപ്പോഴും ഈ രംഗത്തേയ്ക്ക് അധികമാരും എത്തിച്ചേരാത്തത്? അത് ചര്ച്ചീ ചെയ്യപ്പെടേണ്ടതു തന്നെയാണ്.
1980 നു ശേഷമാണ് ബഹിരാകാശ സഞ്ചാരികളായ വനിതകളേക്കുറിച്ചുള്ള വാര്ത്തുകള് പൊതുസമൂഹത്തില്‍ ചര്ച്ച്ചെയ്യപ്പെടുന്നത്. കൃത്യമായി പറഞ്ഞാല്‍ വാലന്റീന തെരഷ്ക്കോവയുടെ ആദ്യബഹിരാകാശായാത്രയ്ക്കു ശേഷം നീണ്ട പത്തൊന്പയതുവര്ഷംര വേണ്ടിവന്നു അടുത്ത വനിതാ ബഹിരാകാശ സഞ്ചാരി സ്പേസിലെത്താന്‍. ഇതുവരെ 59 വനിതകള്‍ ബഹിരാകാശത്തെത്തിയിട്ടുണ്ട്. വനിതകളുടെ ബഹിരാകാശ യാത്രകളേക്കുറിച്ചുപറയുന്നതിനുമുമ്പ് ഒരു കൗതുക വാര്ത്തശ കൂടി പറയാം. ബഹിരാകാശത്ത് എത്തിയ ആദ്യ ജീവി എന്ന ബഹുമതി ലഭിച്ചത് ലെയ്ക്ക എന്ന പെണ്പതട്ടിയ്ക്കാണ്. സോവിയറ്റ് യൂണിയന് തന്നെയാണ് ലെയ്ക്കയെ ബഹിരാകാശത്തേക്ക് അയച്ചത്. തെരുവില്‍ കാണപ്പെടുന്ന ഒരു സാധാരണ നായ. ഒരു നാടന്‍ നായ എന്നുവേണമെങ്കില്‍ പറയാം. മാറുന്ന സാഹചര്യങ്ങളോട് പ്രതികരിക്കാന്‍ നാടന്‍ നായ്ക്കള്‍ക്കു ള്ള ശേഷി മറ്റുജീവികള്‍ക്കു ണ്ടാകില്ല എന്നതുകൊണ്ടാണ് നറുക്ക് ലെയ്ക്കയ്ക്കു വീഴാന്‍ ഇടയായത്.
നിലവിലുള്ള സ്ഥിതിവികരക്കണക്കനിസരിച്ച് വനിതാ ബഹിരാകാശ സഞ്ചാരികളില്‍ ഏറിയപങ്കും അമേരിക്കക്കാരോ, അമേരിക്കന്‍ പൗരത്വം സ്വീകരിച്ചവരോ ആണ്. ബ്രിട്ടന്, ഇറാന്, ദക്ഷിണകൊറിയ, ഫ്രാന്സ്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ആദ്യ ബഹിരാകാശ യാത്രികര്‍ സ്ത്രീകളാണെന്നതും ശ്രദ്ധേയമാണ്. ഇന്ന് അമേരിക്ക, റഷ്യ, ചൈന എന്നീരാജ്യങ്ങളാണ് ബഹിരാകാശയാത്രകള്ക്ക് ഏറ്റവുമധികം തുക ചെലവഴിക്കുന്നത്. കാനഡ, ഫ്രാന്‍സ്യ, ഇറ്റലി, ജപ്പാന്, ഇന്ത്യ, ഇറാന്, ദക്ഷിണകൊറിയ, ബ്രിട്ടന് എന്നീ രാജ്യങ്ങളിലെ ബഹിരാകാശ സഞ്ചാരികള്‍ സ്പേസിലെത്തിയത് റഷ്യയുടെയോ അമേരിക്കയുടെയോ ബഹിരാകാശ ദൗത്വത്തിന്റെ ഭാഗമായാണ്.
എന്താണ് സ്ത്രീകള്‍ ബഹിരാകാശത്ത് അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്നങ്ങള്‍? പുരുഷന്മാ്രായ യാത്രികരേക്കാള് എന്തു വിഷമതകളാണ് വനിതകള്‍ നേരിടേണ്ടിവരുന്നത് ? പലപ്പോഴും തെറ്റിദ്ധാരണകളാണ് സ്ത്രികളെ ബഹിരാകാശത്തുനിന്നും അകറ്റി നിര്ത്തു ന്നത്. അതില്‍ പ്രധാനമാണ് സ്പേസിലെ നിശബ്ദത. വായുമണ്ഡലമില്ലാത്ത ബഹിരാകാശത്ത് ശബദമുണ്ടാകില്ല. സ്ത്രീകള്‍ക്ക് സംസാരിക്കാതിരിക്കാനാവില്ല എന്ന മിഥ്യാധാരണ. മറ്റൊന്ന് സ്പേസിലെ ഏകാന്തത. സ്ത്രീകള്‍ക്ക് ഒറ്റയ്ക്കിരിക്കാന്‍ കഴിയില്ലെന്ന മിഥ്യാധാരണ. സ്പേസിലെ ഇരുട്ട്. സ്ത്രീകള്‍ക്ക് ഇരുട്ടിനെ ഭയമാണെന്ന മിഥ്യാധാരണ. സ്ത്രീകളുടെ കുടുംബത്തില്‍ നിന്ന് അകന്നിരിക്കാന്‍ കഴിയില്ലെന്ന മിഥ്യാധാരണ. സ്ത്രീകളുടെ സ്വാഭാവിക ജൈവിക പ്രവര്ത്തടനങ്ങള്‍ താറുമാറാകുമെന്ന മിഥ്യാധാരണ- ഇവയെല്ലാം സ്ത്രീകളെ ബഹിരാകാശയാത്രയില്‍ നിന്ന് അകറ്റി നിര്ത്തുസന്നതിനോ, സ്വയം അത്തരമൊരു ബോധം സൃഷ്ടിക്കുന്നതിനോ കാരണമായിട്ടുണ്ട്. എന്നാല്‍ സസ്തനികളായ നിരവധി ജീവികള്‍ ബഹിരാകാശത്തെത്തിയിട്ടുണ്ട്. അവയില്‍ പെണ്ജീ്വികള്ക്ക്ശ ആണ്ജീണവികളേക്കാള് കൂടുതല്‍ അസ്വസ്ഥതകളൊന്നും ഉണ്ടായിട്ടില്ലെന്ന് തെളിഞ്ഞിട്ടുണ്ട്. എങ്കിലും ബഹിരാകാശം ഇന്നും വനിതകളെ സംബന്ധിച്ചിടത്തോളം കുറെയേറെ ദൂരെയാണ്. സ്പേസ് സ്യൂട്ടണിഞ്ഞ ബഹിരാകാശ സഞ്ചാരിണിയും മതവിലക്കുകളുടെ മുഖപടമണിഞ്ഞ വനിതയും കണ്ണുകളല്ലാതെ മറ്റുശരീരഭാഗങ്ങളെല്ലാം മറച്ച അവസ്ഥയിലാണ്. ഇതില്‍ ആദ്യത്തേത് ശാസ്ത്രപൂരോഗതിയുടെ നേര്ക്കാചഴ്ചയാണ്. രണ്ടാമത്തേത് സാമൂഹിക ബോധത്തിന്റെ അധ:പതനവും. ഇവിടെയും ശ്രദ്ധേയമായ ഒരു കാര്യമുണ്ട്. ഇറാന് പോലെയൊരു മതാധിഷ്ഠിത രാജ്യത്തില്‍ നിന്നുള്ള ആദ്യബഹിരാകാശ സഞ്ചാരി ഒരു വനിതയായിരുന്നു. പുരുഷന്മാിരുടെ വോളിബോള്‍ മത്സരം കണ്ടാല്‍ ഒരു വ്യാഴവട്ടം ജയില്‍ ശിക്ഷ അനുഭവിക്കണമെന്ന നിയമം നിലനില്ക്കു ന്ന രാജ്യമാണ് ഇറാന്. ഇറാനി വനിത സ്പേസിലെത്തിയെന്നത് ഒരു യാഥാര്ഥ്യടമാണ്. പക്ഷെ തിരിച്ചിറങ്ങാന്‍ അവര്‍ക്ക് അമേരിക്ക തന്നെ വേണ്ടി വന്നു. ഉടന്‍ തന്നെ ഒരു പാകിസ്ഥാന് വനിതയും ബഹിരാകാശ യാത്ര നടത്തുന്നുണ്ട്. പക്ഷെ തിരിച്ചിറങ്ങാന്‍ പാകിസ്ഥാനിലെ മണ്ണിന് ഉറപ്പുപോര. ബ്രിട്ടനിലേക്കാണ് അവര്‍ പൗരത്വം പറിച്ചുനടുന്നത്. ഇതുവരെ 24 ബഹിരാകാശ സഞ്ചാരികള്‍ ചാന്ദ്രയാത്ര നടത്തിയിട്ടുണ്ട്. അവരില്‍ 12 പേര് ചന്ദ്രനിലറങ്ങുകയും ചെയ്തിട്ടുണ്ട്. പക്ഷെ അവരിലാരും വനിതകളായിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. ചോദ്യം ചെയ്യപ്പെടേണ്ടതുമാണ്.
സോവിയറ്റ് യൂണിയനില്‍ തുടങ്ങിയ വിപ്ലവം
സോവിയറ്റ് യൂണിയന്റെ സ്വന്തം കോസ്മോനോട്ട് വാലന്റീന തെരഷ്ക്കോവ 1963 ജൂണ്‍ 16 ന് രാവിലെ യാത്രയാരംഭിച്ചത് ബഹിരാകാശത്തേക്കായിരുന്നെങ്കിലും തിരിച്ചിറങ്ങിയത് ചരിത്രത്തിലേക്കാണ്. സ്വര്ഗചലോകത്തെത്തിയ ആദ്യവനിത എന്ന നേട്ടത്തിലേക്കാണ്. കോസ്മോനോട്ടുകള്‍ എന്നാണ് സോവിയറ്റ് ബഹിരാകാശ സഞ്ചാരികളെ വിളിക്കുന്നത്, ആസ്ട്രോനോട്ടുകള് എന്നല്ല. നാനൂറ് കോസ്മോനോട്ടുകളില് നിന്നാണ് വാലന്റീനയ്ക്ക് ആദ്യ ബഹിരാകാശയാത്രയ്ക്കുള്ള നറുക്കുവീണത്. കോസ്മോനോട്ടായി തെരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് തെരഷ്ക്കോവ ഒരു ടെക്സ്റ്റൈല്‍ ഫാക്ടറിയില്‍ ജീവനക്കാരിയായിരുന്നു. കൂടാതെ ഒരു അമെച്യര് സ്കൈഡൈവറും, ബഹിരാകാശയാത്രയേത്തുടര്ന്ന്ട തെരഷ്ക്കോവ സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടി യില്‍ സജീവമാവുകയും വിവിധ സ്ഥാനമാനങ്ങള്‍ അലങ്കരിക്കുകയും ചെയ്തു. സോവിയറ്റ് യൂണിയന്റെ തകര്ച്ചനയ്ക്കു ശേഷവും തെരഷ്ക്കോവ പാര്ട്ടിീ നേതൃത്വത്തില്‍ തുടര്‍ന്നു . 1937 മാര്‍ച്ച് 6 ന് സോവിയറ്റ് റഷ്യയിലെ ടടയാവ്സ്കി ജില്ലയില്‍ മാസ്ലെനീക്കോവ് ഗ്രാമത്തിലാണ് വാലന്റീന ജനിച്ചത്. അച്ഛന് ഒരു ട്രാക്ടര്‍ ഡ്രൈവറും അമ്മ ടെക്സ്റ്റൈല്‍ ഫാക്ടറി ജീവനക്കാരിയുമായിരുന്നു. 1953 സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തി യാക്കിയ വാലാന്റീന പീന്നിട് വിദൂര വിദ്യാഭ്യാസ രീതിയിലാണ് ഉപരിപഠനം നടത്തിയത്. പാര ഡൈവിംഗില്‍ കുട്ടിക്കാലം മുതല്‍ തന്നെ പഠനം നടത്തിയ തെരഷ്ക്കോവ ഗ്രാമത്തില്‍ തന്നെയുള്ള ഒരു സ്കൈ ഡൈവിംഗ് ക്ലബ്ബില്‍ അംഗമായിരുന്നു. 1959 മെയ് 21ന് തന്റെ 22 ാംത്തെ വയസിലാണ് തെരഷ്ക്കോവ ആദ്യപാരച്യൂട്ട് ജംപിംഗ് നടത്തിയത്. സ്കൈ ഡൈവിംഗിലുണ്ടായിരുന്ന നൈപുണ്യമാണ് കോസ്മോനോട്ടായി തെരഞ്ഞെടുക്കപ്പെടാന്‍ തുണയായത്. 1961 ല്‍ തെരഷ്ക്കോവ കമ്യൂണിസ്റ്റ് പാര്‍ട്ടി യുടെ യുവജന വിഭാഗത്തിന്റെ പ്രാദേശിക സെക്രട്ടറിയാവുകയും ചെയ്തു.
1961 ല്‍ യൂറി ഗഗാറിന്റെ വിജയകരമായ ബഹിരാകാശ യാത്രയേത്തുടര്ന്ന്ട സോവിയറ്റ് റോക്കറ്റ് എഞ്ചിനിയറായ സെര്ജിാ കൊറോല്യോവ് ബഹിരാകാശത്തേയ്ക്ക് വനിതകളെ അയക്കുന്നതിനുള്ള ഒരു പദ്ധതി മുന്നോട്ടുവച്ചു. അതിനായി വനിതാ കോസ്മോനോട്ടുകളുടെ റിക്രൂട്ട്മെന്റും തുടങ്ങി. 1962 ഫെബ്രുവരി 16 ന് ഈ സംഘത്തിലേക്ക് വലന്റീന തെരപ്പ്ക്കോവയും തെരഞ്ഞെടുക്കപ്പെട്ടു. നാനൂറിലധികം വരുന്ന വനിതാ കോസ്മോനോട്ടുകളുടെ സംഘത്തില്‍ നിന്നും അഞ്ചുപേരെയാണ് ആദ്യ ബഹിരാകാശ യാത്രയ്ക്കായി തെരഞ്ഞെടുത്തത്. തത്യാന കുസ്നറ്റ്സോവ, ഇറിന സോളോവ്യോവ, ഴാന യോര്ക്കിതന, വാലന്റീന പോണോമാര്യോവ, പിന്നെ തെരഷ്ക്കോവയും. ബഹിരാകാശ സഞ്ചാരിണിയായി തെരഞ്ഞെടുക്കപ്പെടാനുള്ള യോഗ്യതകളില്‍ മുപ്പതുവയസില്‍ കുറഞ്ഞപ്രായവും, 170 സെന്റിമീറ്ററില്‍ കുറഞ്ഞ ഉയരവും, 70 കിലോഗ്രാമില്‍ കുറഞ്ഞ തൂക്കവൂം പരിഗണിച്ചിരുന്നു. അവസാന ലിസ്റ്റിലുള്ള അഞ്ചുപേരില്‍ തെരഷ്ക്കോവയ്ക്കായിരുന്നു മുന്തൂലക്കം. അവരുടെ തൊഴിലാളി വര്‍ഗ പാരമ്പര്യമായിരുന്നു അതിനു കാരണം.
രണ്ട് വനിതാ യാത്രികരെ ബഹിരാകാശത്ത് എത്തിക്കുന്നതിനായിരുന്നു സോവിയറ്റ് യൂണിയന് ആദ്യം പദ്ധതിയിട്ടിരുന്നത്. 1963 മാര്‍ച്ച് അല്ലെങ്കില്‍ ഏപ്രില്‍ മാസത്തിലാണ് വിക്ഷേപണം ഉദ്ദേശിച്ചിരുന്നത്. ആദ്യ ദൗത്യമായ വോസ്തോക്ക് – 5 ല്‍ തെരഷ്ക്കോവയും രണ്ടാമത്തെ ദൗത്യമായ വോസ്തോക്ക് -6 ല്‍ പോണോമര്യോവയും ബഹിരാകാശ യാത്രയ്ക്ക് തയ്യാറായി. എന്നാല്‍ 1963 മാര്‍ച്ചി ല്‍ ഈ പദ്ധതി ഉപേക്ഷിക്കുകയും പുരുഷ സഞ്ചാരിയായ വലേറി സൈക്കോവിസ്കിയേയും തെരഷ്ക്കോവയേയും പരിഗണിക്കുകയും ചെയ്തു. ഒടുവില്‍ 1963 ജൂണ്‍ 14 ന് സൈക്കോവിസ്കിയേയും വഹിച്ചുകൊണ്ട് വോസ്തോക്ക് – 5 പറന്നുയര്‍ന്നു . തെരഷ്ക്കോവ സഞ്ചരിച്ച വോസ്തോക്ക് – 6 ലോഞ്ച് ചെയ്തത് 1963 ജൂണ്‍ 16 ന് പുലര്‍ച്ചെ യാണ്. തെരഷ്ക്കോവയുടെ ഫ്ലൈറ്റ് കോഡ് പേര് ചൈക എന്നായിരുന്നു. കടല്‍ക്കാ ക്ക എന്നാണ് ഈ പേരിന്റെ അര്‍ത്ഥം . പിന്നീട് ഈ പേര് ഒരു ഛിന്ന ഗ്രഹത്തിനും നല്കു്കയുണ്ടായി (1671 ഇവമശസമ).
ബഹിരാകാശത്തുവച്ച് മനംപിരട്ടലും മറ്റ് ശാരീരിക അസ്വസ്തതകളും ആവോളം അനുഭവിച്ചുവെങ്കിലും മൂന്നു ദിവസം അവിടെ തങ്ങിയ തെരഷ്ക്കോവ 48 തവണ ഭൂമിയെ വലം വച്ചു. നിരവിധി ചിത്രങ്ങള്‍ എടുക്കുകയും ചെയ്തു. വോസ്തോക്ക്-6 ആ ശ്രേണിയില്പെ്ട്ട അവസാനത്തെ വാഹനമായിരുന്നു. തുടര്‍ന്നും വനിതകളെ ബഹിരാകാശത്തെത്തിക്കുന്നതിനുളള നീക്കങ്ങള്‍ ഉണ്ടായെങ്കിലും യഥാര്‍ത്ഥ്യ മായത് 19 വര്ഷളങ്ങള്ക്കു് ശേഷമാണ്. 1982 ഓഗസ്റ്റ് 19 ന് സ്വെത്ലാന സവിത്സ്കയ സോയൂസ് ഠ7 ല്‍ ബഹിരാകാശത്തെത്തിയപ്പോഴാണ് രണ്ടാമത്തെ വനിത സ്വര്ഗോലോകം കാണുന്നത്. ബഹിരാകാശത്തു നടന്ന ആദ്യവനിതയും സ്വെത്ലാന തന്നെയാണ്. 1984 ജൂലൈ 17 ന് അവരുടെ രണ്ടാമത്തെ ബഹിരാകാശ യാത്രയിലാണ് സ്വെത്ലാനയ്ക്ക് ഈ ഭാഗ്യമുണ്ടായത്. സോയൂസ് ദൗത്യത്തിലും, സ്പേസ് ഷട്ടില്‍ ദൗത്യത്തിലും പങ്കെടുത്ത ആദ്യ വനിത എന്ന ബഹുമതി യെലെന സെറോവയ്ക്കാണ് ലഭിച്ചത്. 2014 സെപ്റ്റംബര്‍ 26 ന് അവര്‍ അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ എത്തിയിരുന്നു. വിദേശ വനിതകളേയും ബഹിരാകാശത്തേക്ക് എത്തിക്കുന്നതിന് ഇപ്പോള്‍ റഷ്യന്‍ ബഹിരാകാശ ഏജന്സിാ താല്പഎര്യം കാണിക്കുന്നുണ്ട്. ബ്രിട്ടന്റെ ആദ്യ ബഹിരാകാശ സഞ്ചാരി ഹെലന് ഷര്മംന് (1991), ഫ്രാന്‍സി ന്റെ ക്ലോഡി ഹൈനര്‍ (1996), ഇറാന്റെ അനൗഷേഹ് അന്സാുരി (2006), ദക്ഷിണ കൊറിയയുടെ യീ സോ-യോണ് (2008) എന്നിവര്‍ ബഹിരാകാശത്ത് എത്തിയത് റഷ്യയുടെ സോയൂസ് പദ്ധതിയുടെ ഭാഗമായാണ്.
സോവിയറ്റ് യൂണിയനെ തുടര്‍ന്ന്് അമേരിക്കയും വനിതകളുടെ ബഹിരാകാശ യാത്രകള്‍ പ്രോത്സാഹിപ്പിക്കാനാരംഭിച്ചു. എന്നിരുന്നാലും 1983 വരെ അമേരിക്കയില്‍ നിന്ന് ഒര് വനിതാ സഞ്ചാരിയും ഉണ്ടായില്ല എന്നത് വളരെ വിചിത്രമാണ്. 1983 ല്‍ സാലി റൈഡ് ബഹിരാകാശത്ത് എത്തിയപ്പോഴാണ് അമേരിക്ക തങ്ങളുടെ വനിതാ സാന്നിധ്യം സ്വര്ഗപലോകത്ത് അറിയിച്ചത്. അതേ തുടര്‍ന്ന് 40ല്പകരം അമേരിക്കന്‍ വനിതകള്‍ ബഹിരാകാശ യാത്രകള്‍ നടത്തിയിട്ടുണ്ട്. സ്പേസ് ഷട്ടില്‍ പദ്ധതിയുടെ ഭാഗമായി 1983 മുതല്‍ 2010 വരെയുളള കാലഘട്ടത്തിലാണ് അവരില്‍ ഏറെപ്പേരും ബഹിരാകാശത്തെത്തി വിവിധ ഗവേഷണങ്ങളില്‍ ഏര്പ്പെതട്ടത്. ആറ് അമേരിക്കന്‍ വനിതകള്‍ റഷ്യയുടെ സോയൂസ് ദൗത്യത്തിന്റെ ഭാഗമായി സ്പേസിലെത്തിയിട്ടുണ്ട്. കാനഡയില്‍ നിന്നുളള റോബര്‍ട്ട ബോണ്‍സ ര്‍, ജൂലി പയിറ്റ് (1992,199,2009), ഇന്ത്യക്കാരിയായ കല്പ്ന ചൗള (1997,2003) ജപ്പാന്കാപരികളായ ചായാകി മുകായ്, നവോകോ യമാസാകി (1994,1998,2010) എന്നിവര്‍ സ്വര്ഗരലോകത്തേക്കു പറന്നത് യു.എസ്. ബഹിരാകാശ പദ്ധതിയുടെ ഭാഗമായാണ്.
2012 ല്‍ ആദ്യവനിതയെ ബഹിരാകാശത്തെത്തിച്ചപ്പോള്‍ ചൈനയും തങ്ങളുടെ സ്ത്രീ സാന്നിദ്ധ്യം സ്വര്ഗ്ഗെലോകത്തെ അറിയിച്ചു. 2010 ല്‍ വനിതാ ബഹിരാകാശ സഞ്ചാരികളെ തെരഞ്ഞെടുക്കാനാരംഭിച്ചപ്പോള് അവര്‍ വിവാഹിതരും അമ്മമാരുമായിരിക്കണമെന്ന് ചൈനീസ് ബഹിരാകാശ ഏജന്സിസ നിര്ബമന്ധം പുലര്തിന് യിരുന്നു. വിവാഹിതരായ അമ്മമാര്ക്കാ ണ് ശാരീരിക മാനസിക പക്വത കൂടുതലുണ്ടാവുക എന്ന ന്യായീകരണമാണ് അവര്‍ ഇതിനു കണ്ടെത്തിയത്. എന്നാല്‍ ചൈനീസ് ആസ്ട്രോനോട്ട് സെന്ററിന്റെ ഡയറക്ടര്‍ ഇതില്‍ ചെറിയൊരിളവു വരുത്താന്‍ തയ്യാറായി. വിവാഹിതയായാല്‍ മതി അമ്മയാകേണ്ടതില്ല എന്ന രീതിയില്‍ നിയമത്തെ ഒന്നു മയപ്പെടുത്തി. 2012 ല്‍ ചൈനയുടെ ആദ്യ ബഹിരാകാശ സഞ്ചാരി ല്യൂ-യാങ് യാത്ര തിരിച്ചപ്പോള്‍ അവര്‍ വിവാഹിതയായിരുന്നു, എന്നാല്‍ അമ്മ ആയിരുന്നുമില്ല.
സ്വര്‍ഗ്ഗ ത്തിലെത്തിയ അമ്മമാര്‍
നിരവധി അമ്മമാര്‍ ബഹിരാകാശത്തെത്തിയിട്ടുണ്ട്. 1984 നവംബര്‍ 8 ന് ടഠട51അ ഡിസ്ക്കവറി ദൗത്യത്തിന്റെ ഭാഗമായി പറന്ന അന്ന ഫിഷര്‍ ആണ് ബഹിരാകാശത്തെത്തിയ ആദ്യത്തെ അമ്മ. ഫ്രഞ്ച് ബഹിരാകാശ സഞ്ചാരിണിയായ ക്ലോഡി ഹൈനര്‍ 1996 ല്‍ സ്പേസിലെത്തിയപ്പോള് വിവാഹിതയും മൂന്ന് കൂട്ടികളുടെ അമ്മയുമായിരുന്നു. നിക്കോള്‍ സ്കോട്ട്, കാന്‍ നൈബര്ഗ്ി, കാഡി കോള്‍മാ ന് എന്നിവരെല്ലാം ബഹിരാകാശത്തെത്തിയ അമ്മമാരാണ്. ശാരീരിക പ്രശ്നങ്ങളേക്കാളേറെ കുടുംബ ജീവിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ബഹിരാകാശ സഞ്ചാരികളായ അമ്മമാര്‍ക്കു ണ്ടാകുന്നത്. കുടുംബത്തില്‍ നിന്ന് അകന്ന് കഴിയുന്നത് അവരില്‍ ചിലര്‍ക്കെ ങ്കിലും മാനസിക അസ്വസ്ഥതകള്‍ സൃഷ്ടിച്ചിട്ടുണ്ട്. മറ്റൊരമ്മ മകന്റെ കളിപ്പാട്ടങ്ങളുമായാണ് സ്പേസിലേക്ക് യാത്ര തിരിച്ചത്. ബഹിരാകാശ ദൗത്യങ്ങള്ക്കിിടയില് ജീവന് നഷ്ടമായ അമ്മമാരുണ്ട്. 1986ലെ ചലഞ്ചര്‍ സ്പേസ് ഷട്ടില്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ട ക്രിസ്റ്റ മക്ഒലിഫ് രണ്ട് കുഞ്ഞുങ്ങളുടെ മാതാവായിരുന്നു. 2003ലെ കൊളംബിയ ദുരന്തത്തില്‍ മരണമടഞ്ഞ ലോറല്‍ ക്ലാര്ക്കും് ഒരു അമ്മയായിരുന്നു.
സ്പേസില്‍ അനുഭവപ്പെടുന്ന അസ്വസ്തതകള്‍
പുരുഷന്മാുരായ യാത്രികര്ക്ക്ഭ അനുഭവപ്പെടുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍ മാത്രമേ വനിതാ യാത്രികള്‍ക്കും ബഹിരാകാശത്തുവച്ച് ഉണ്ടാകാറുളളൂ. അവ എന്തെല്ലാമാണെന്ന് പരിശോധിക്കാം.
സ്പേസിന്റെ ശൂന്യത
മനുഷ്യന്റെ ശരീരഘടന ഭൂമിയുടെ ഉപരിതലത്തില്‍,ഭൗമാന്തരീക്ഷത്തിനുള്ളില്‍ ജീവിക്കുന്നതിന് അനുകൂലനം നേടിയതാണ്. ഭൗമാന്തരീക്ഷത്തിലുള്ള പ്രാണവായു ശ്വസിക്കുന്നതിനാണ് മനുഷ്യന്റെ ശ്വാസകോശത്തിന് ശേഷിയുള്ളത്. അതിനാകട്ടെ ഒരു നിശ്ചിത വായു മര്ദെവും, ഗാഢതയും ആവശ്യവുമാണ് . ഇതില്‍ താഴെയുള്ള സാഹചര്യങ്ങളില്‍ മനുഷ്യന് അബോധാവസ്ഥയിലാവുകയും തുടര്‍ന്ന് മരണപ്പെടുകയും ചെയ്യും. 9 മുതല്‍ 12 വരെ സെക്കന്റുകള്‍ക്കു ള്ളില്‍ ഓക്സിജന്‍ പൂര്ണയമായും നഷ്ടപ്പെട്ടു കഴിഞ്ഞ രക്തം തലച്ചോറില്‍ എത്തുന്നതിനേ തുടര്ന്ന്ി ബഹിരാകാശ സഞ്ചാരി അബോധാവസ്ഥയിലാകും. ഈ നില തുടര്ന്നാടല് രണ്ടു മിനിട്ടിനുള്ളില്‍ ബഹിരാകാശ സഞ്ചാരി കൊല്ലപ്പെടും.
താപനിലയിലുള്ള തീവ്രമായ ഏറ്റക്കുറച്ചിലുകള്‍
സ്പേസിന്റെ ശൂന്യതയില്‍ ബഹിരാകാശ സഞ്ചാരിയുടെ ശരീരത്തിലെ താപം ചാലനമോ, സംവഹനമോ വഴി കൈമാറ്റം ചെയ്യപ്പെടുന്നില്ല. താപവിതരണത്തിന് മാധ്യമത്തിന്റെ സഹായമാവശ്യമില്ലാത്ത വികിരണ രീതി മാത്രമേ സ്പേസില്‍ പ്രാവര്ത്തിണകമാവുകയുള്ളു. 310 കെല്വി്ന് താപനിലയിലുള്ള ബഹിരാകാശ സഞ്ചാരിയുടെ ശരീരത്തില്‍ നിന്നും 3 കെല്വിയന് (270 ഡിഗ്രി സെല്‍ഷ്യസ് ) താപനിലയിലുള്ള സ്പേസിലേക്ക് താപം കൈമാറ്റം ചെയ്യപ്പെടുമെങ്കിലും ഇത് വളരെ സാവധാനത്തിലായിരിക്കും. അതു മാത്രമല്ല സ്പേസില്‍ സൂര്യന്റെ അഭിമുഖമായി വരുന്ന ഭാഗത്ത് 120 ഡിഗ്രി സെല്ഷ്യസസ് വരെ ഉയരുന്ന ഊഷ്മാവ് നിഴലില്‍ -100 ഡിഗ്രി സെല്ഷ്യസസ് വരെ താഴും. സൂര്യന് അഭിമുഖമായി നില്ക്കുാന്ന ഒരു ബഹിരാകാശ സഞ്ചാരിയുടെ മുന്‍ഭാ ഗവും പിന്ഭാമഗവും തമ്മില്‍ താപനിലയില്‍ 200 ഡിഗ്രി സെല്ഷ്യുസിലധികം അന്തരമുണ്ടാകുമെന്നര്ത്ഥം !
തീവ്ര വികിരണങ്ങളുടെ ആക്രമണം
ഭൗമാന്തരീക്ഷവും, ഭൂമിക്കു ചുറ്റുമുള്ള കാന്തിക ക്ഷേത്രവും ആണ് തീവ്രമായ സൗര വികിരണങ്ങളില്‍ നിന്നും, കോസ്മിക് കിരണങ്ങളുടെ ആക്രമണത്തില്നിിന്നും ഭൗമ ജീവനെയും ഭൂമിയെതന്നെയും കാത്തുരക്ഷിക്കുന്നത്. എന്നാല്‍ ഔട്ടര്‍ സ്പേസിലെത്തുന്ന ബഹിരാകാശ സഞ്ചാരി ഈ സംരക്ഷണ കവചത്തിനു വെളിയിലായിരിക്കും. സൗര വികിരണങ്ങള്‍ ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത് ശരീരത്തിന്റെ രോഗ പ്രതിരോധ സംവിധാനത്തെ നിയന്ത്രിക്കുന്ന ലിംഫോസൈറ്റ് കോശങ്ങളെയാണ്. തിമിരം ബാധിക്കുന്നതിനുള്ള സാധ്യതയും ഒരു ബഹിരാകാശ സഞ്ചാരിക്ക് വളരെ അധികമാണെന്ന് അടുത്ത കാലത്തു നടന്ന പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. ഉന്നത ഊര്ജാനിലയില് പ്രവഹിച്ചുകൊണ്ടിരിക്കുന്ന കോസ്മിക് കിരണങ്ങള്‍ ശരീര കലകളില്‍ ഉല്പഹരിവര്ത്തുനത്തിനും ക്രമേണ അര്‍ബു.ദത്തിനും കാരണമാകും. സൗര ആളലുകളും, സൗരവാതങ്ങളും, പ്ലാസ്മാ പ്രവാഹവും സൃഷ്ടിക്കുന്ന അപകടങ്ങള്‍ അതിനും പുറമെയാണ്.
ഭാരമില്ലായ്മ
സ്പേസിലെ ഭാരമില്ലാത്ത സാഹചര്യത്തില്‍ തുടര്‍ച്ച യായി താമസിക്കുന്നത് ശാരീരികവും മാനസികവുമായ പല പ്രത്യാഘാതങ്ങള്‍ക്കും കാരണമാകും. കോശങ്ങളുടെയും അസ്ഥികളുടെയും പേശികളുടെയെല്ലാം ഘടനാ വൈകല്യങ്ങള്‍ക്കും ഭാരനഷ്ടത്തിനും മുറിവുകളുണ്ടാകുന്നതിനും ഹൃദയത്തിന്റെയും മറ്റ് ആന്തരികാവയവങ്ങളുടെയും പ്രവര്ത്താനത്തെ പ്രതികൂലമായി ബാധിക്കുന്നതിനും അല്ഷിയമേഴസ്് പോലു്ളള മറവി രോഗങ്ങള്‍ക്കും കാഴ്ച തകരാറിനും ശരീരത്തിന്റെ തുലനനില നഷ്ടപ്പെടുന്നതിനും മറ്റ് നിരവധി അസ്വസ്ഥതകള്‍ക്കും സ്പേസിലെ മൈക്രോഗ്രാവിറ്റി സാഹചര്യങ്ങള്‍ കാരണമാകുന്നുണ്ട്.
സ്പേസ് അഡോപ്ഷന്‍ സിന്‍ഡ്രോം
സ്പേസിലെ ഭാരമില്ലായ്മ കാരണം ബഹിരാകാശ സഞ്ചാരി നേരിടുന്ന ബുദ്ധിമുട്ടുകളെ പൊതുവേ എസ്. എ.എസ് എന്നാണ് വിളിക്കുന്നത്. ചലനത്തിനും സ്വതന്ത്ര സഞ്ചാരത്തിനുമുള്ള ബുദ്ധിമുട്ടാണ് ഇവയില്‍ പ്രധാനമായിട്ടുള്ളത്. ഛര്ദിള, തലകറക്കം, മനംപുരട്ടല്‍, തലവേദന എന്നിവയെല്ലാമാണ് പ്രകടമായ ലക്ഷണങ്ങള്‍. സ്പേസിലെത്തിയ ആദ്യത്തെ 72 മണിക്കൂറുകള്‍ വരെ ബഹിരാകാശ സഞ്ചാരികളില്‍ ഈ ലക്ഷണങ്ങള്‍ കാണപ്പെടാറുണ്ട്
സ്പേസിലെ ഭാരമില്ലായ്മ വരുത്തിവെക്കുന്ന മറ്റൊരു പ്രത്യാഘാതം ശരീര സ്രവങ്ങളുമായി ബന്ധപ്പെട്ടതാണ്. മനുഷ്യശരീരത്തില്‍ 60 ശതമാനവും ജലമാണ്. അതില്‍ ഭൂരിഭാഗവും രക്തത്തിലും കോശങ്ങളിലുമാണുള്ളത്. സ്പേസിലെ മൈക്രോഗ്രാവിറ്റി സാഹചര്യങ്ങളില്‍ ശരീര സ്രവങ്ങള്‍ അരകെ്ട്ടിന് മുകളിലേക്ക് ഒഴുകാനാരംഭിക്കും. ഇത് കഴുത്തിലെ ഞരമ്പുകള്‍ തടിച്ചു വീര്‍ക്കു ന്നതിനും, മുഖം ചീര്‍ത്ത് വണ്ണം വയ്ക്കുന്നതിനും, മൂക്കിലും സൈനസുകളിലും അമിതമായി ശ്ലേഷ്മം ഉല്പാുദിപ്പിക്കുന്നതിനും കാരണമാകും. ജലദോഷം പിടിപെട്ട അവസ്ഥയിലായിരിക്കും അപ്പോള്‍ ബഹിരാകാശ സഞ്ചാരി. രക്തത്തിലെ പ്ലാസ്മയുടെ അളവു കുറയുന്നത് ചിലപ്പോഴെങ്കിലും ബോധക്ഷയത്തിനും കാരണമാകും.
കാഴ്ച തകരാറുകള്‍
സ്പേസിലെ ഭാരമില്ലായ്മ ശരീര സ്രവങ്ങളുടെ പ്രവാഹത്തെ, ശരീരത്തിന്റെ മുകള്ഭാാഗത്തേക്ക് ഊര്ജിുതമാക്കുന്നതുകൊണ്ട് മുഖത്തെയും കണ്ണുകളിലെയും നാഡീ ഞരമ്പുകളില്‍ മര്ദംപ വര്ധിതക്കുന്നതിന് കാരണമാകും. ഇത് നേത്ര നാഡികളെയും ബാധിക്കും. നേത്രനാഡികളില്‍ മര്ദംാ വര്ധിഇക്കുന്നത് കണ്ണുകള്‍ ചുമന്ന് കലങ്ങുന്നതിനും ക്രമേണ കാഴ്ച ശക്തി നഷ്ടമാകുന്നതിനും ഇടയാക്കും.
സ്വാദ് അറിയാനുള്ള ശേഷി നഷ്ടപ്പെടുന്നു
സ്പേസിലെ മൈക്രാഗ്രാവിറ്റി സാഹചര്യങ്ങളില്‍ ബഹിരാകാശ സഞ്ചാരികളുടെ നാവിലെ സ്വാദ് മുകുളങ്ങളുടെ സംവേദനക്ഷമത തകരാറിലാകും. ചില ബഹിരാകാശ സഞ്ചാരികള്‍ക്ക് എല്ലാ ഭക്ഷണ പദാര്‍ത്ഥ ങ്ങള്‍ക്കും പുളിരസമാണ് അനുഭവപ്പെടുന്നത്. മറ്റു ചിലര്ക്ക്ാ ഭൂമിയില്‍ ഏറ്റവും സ്വാദിഷ്ടമായി തോന്നിയ ഭക്ഷണ പദാര്‍ത്ഥ ങ്ങള്‍ക്ക് ബഹിരാകാശത്ത് അരുചിയാണ് അനുഭവപ്പെടുന്നത്. മറ്റുചിലരാകട്ടെ , ഭൂമിയില്വ്ച്ച് കഴിക്കാനിഷ്ടപ്പെടാത്ത ഭക്ഷണ പദാര്ത്ഥിങ്ങള് ബഹിരാകാശത്തുവച്ച് ആസ്വദിച്ചു കഴിക്കുന്നതും കണ്ടിട്ടുണ്ട്. ചിലര്‍ക്കെ ങ്കിലും ബഹിരാകാശത്തു വച്ച് ഭക്ഷണപദാര്ത്ഥ ങ്ങളുടെ രുചിഭേദം അനുഭവപ്പെടാറില്ല
മറ്റു ശാരീരിക പ്രശ്നങ്ങള്‍
കാല്പാശദങ്ങളിലെ ത്വക്ക് മൃദുവാകുന്നതും വേദനജനകമാംവിധം സംവേദനക്ഷമമാകുന്നതും ബഹിരാകാശ സഞ്ചാരി അനുഭവിക്കുന്ന പ്രശ്നമാണ്. കണ്ണുനീര് ഒഴുകാതെ കണ്ണില്‍ നിറഞ്ഞു നില്ക്കു ന്നതും, വയറിനും മുതുകിനും അനുഭവപ്പെടുന്ന വേദനയും ബഹിരാകാശ സഞ്ചാരിയുടെ സഹയാത്രികനാണ്. ആലസ്യവും ഉദാസീനതയും കൂടപ്പിറപ്പുകളുമാണ്.
മാനസിക സംഘര്‍ഷം
സ്പേസിലെ നിശബ്ദതയും, ഏകാന്തതയും, ഇരുട്ടും സൃഷ്ടിക്കുന്ന മാനസിക സമ്മര്‍ദം അത്യധികം സങ്കീര്‍ണ.മാണ്. 50 ശതമാനത്തിലേറെ അസ്ട്രോനോട്ടുകളും ഉറക്ക ഗുളിക ശീലമാക്കിയവരാണ്. ബഹിരാകാശ യാത്രകള്‍ മസ്തിഷ്ക കലകള്ക്ക്ക കേടുപാടുകള്‍ വരുത്തുമെന്ന് പഠന റിപ്പോര്ട്ടി ല്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഗര്‍ഭ ധാരണവും പ്രസവവും
ഗര്‍ഭിണികളായ വനിതകളെ ബഹിരാകാശത്തേക്ക് അയക്കുന്നത് നാസ എതിരാണ്. ഇതുവരെ ഒര് ഗര്ഭിഹണിയും ബഹിരാകാശ യാത്ര നടത്തിയിട്ടില്ല. സ്പേസിലെ തീവ്രവികിരണങ്ങള് ഗര്ഭ്സ്ഥ ശിശുവിന് ദോഷകരമായി ബാധിക്കാന്‍ ഇടയുളളതാണ് ഇത്തരമൊരു വിലക്കിന് കാരണം. എങ്കിലും ആര്ത്തഗവം പോലെയുളള സ്വാഭാവിക ശാരീരിക പ്രശ്നങ്ങള്‍ക്ക്ു സ്പേസില്‍ മാറ്റമൊന്നുമുണ്ടാകാറില്ല. എങ്കിലും സ്പേസിലെ മൈക്രോ ഗ്രാവിറ്റി തലത്തില്‍ ഗര്ഭപസ്ഥയേക്കുറിച്ച് ഇനിയും പഠനങ്ങള്‍ നടത്തേണ്ടതുണ്ട്. സ്പേസ് ഷട്ടില്‍ ടഠട 66,70,72,90 ദൗത്യങ്ങളില്‍ ഇത്തരം പരീക്ഷണങ്ങള്‍ക്ക് പ്രാധാന്യം നല്കിേയിട്ടുണ്ട്. 1983 ല്‍ സോവിയറ്റ് യൂണിയന് ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായി നടത്തിയ പരീക്ഷണത്തില്‍ രണ്ട് എലികള്‍ക്ക് സ്പേസില്‍ വച്ച് പ്രസവിക്കുന്നതിനുളള ഭാഗ്യമുണ്ടായി. ഭൂമിയിലുണ്ടാകുന്ന എലി കുഞ്ഞുങ്ങളെ അപേക്ഷിച്ച് സ്പേസില്‍ പിറന്ന കുഞ്ഞെലികള് മെലിഞ്ഞും ദുര്ബുലരുമായി കാണപ്പെട്ടു. അവയുടെ മസ്തിഷ്ക വികാസവും സാവധാനത്തിലായിരുന്നു. എന്നാല്‍ ക്രമേണ അവര്‍ പൂര്ണ്ണസ ആരോഗ്യവാന്മായരായി തീര്ന്നുന. 1998 ലെ സ്പേസ് ഷട്ടില്‍ ദൗത്യത്തില്‍ വച്ച് പ്രസവിച്ച മുയല്, കുഞ്ഞുങ്ങള്ക്കാുവശ്യമുളള പാല് ഉല്പ്പാ്ദിപ്പിക്കുന്നില്ലെന്ന് കണ്ടെത്തി. കുഞ്ഞുങ്ങളെ പാലൂട്ടുന്നതിലും മുയല് വിമുഖത കാണിച്ചു. എന്നാല്‍ തുടര്‍ പരീക്ഷണങ്ങളില്‍ ആദ്യ പരീക്ഷണഫലം തെറ്റാണെന്നു തെളിഞ്ഞു. ഇതുവരെ ഒരു മനുഷ്യശിശുവും സ്പേസില്‍ വച്ചു ജനിക്കുകയോ, ബഹിരാകാശയാത്ര നടത്തുകയോ ചെയ്തിട്ടില്ല
എഴുതിയത് : സാബു ജോസ് (https://www.facebook.com/sabu.jose.735)